ആകെ പേജ്‌കാഴ്‌ചകള്‍

2015, ജൂൺ 26, വെള്ളിയാഴ്‌ച

നഗരത്തിനും കടലിനും ഇടയിലെ വഴി
















ഒരറ്റം 
നഗരത്തിലേക്കും
മറ്റേ അറ്റം 
കടല്‍ത്തീരത്തേക്കും 
നീണ്ടു കിടക്കുന്നതായിരുന്നു ആ പാത
എന്നാല്‍ 
വഴിമധ്യത്തില്‍ നിന്ന് തര്‍ക്കിക്കുകയായിരുന്ന
അവര്‍ 
വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല

ആ പാത
നഗരത്തിലുള്ളവര്‍ക്ക്
കടല്‍ത്തീരത്തേക്ക് പോകാനുള്ളതാണതെന്ന്
ഒരാളും
കടല്‍ത്തീരത്തുള്ളവര്‍ക്ക്
നഗരത്തിലേക്ക് വരാനുള്ളതാണതെന്ന്
മറ്റേയാളും 
ശഠിച്ചുകൊണ്ടേയിരുന്നു
ഞാന്‍ 
കേട്ടുനിന്നതേയുള്ളൂ

യഥാര്‍ത്ഥത്തില്‍ 
സമുദ്രത്തിനും നഗരത്തിനും
എന്റെ വീട്ടിലക്ക് വരാനായി
ഞാന്‍ നിര്‍മ്മിച്ചതായിരുന്നു
ആ പാത