ഒരു ഇറച്ചിവല്‍പനക്കാരി
വാലിട്ടെഴുതിയ
മിഴികൊണ്ടെന്തോ
മൊഴിയുമ്പോഴും
പക്ഷികള്ചിലക്കുമ്പോഴും
പൂച്ചകള്‍
കരയുമ്പോഴും
മരങ്ങള്‍
ഇലപൊഴിക്കുമ്പോഴും
പതാക വാഹകര്‍
ഇന്ക്വിലാബിനോ
ഇന്ദിരക്കോ
ഭാരത് മാതാവിനോ
ജയ് വിളിക്കുമ്പോഴും
കമ്പിളി വില്‍പനക്കാരനും
മീന്‍കാരനും
തൊണ്ട കീറുമ്പോഴും
വിശുദ്ധ വസ്ത്രധാരികള്‍
ഓം ശാന്തി
അല്ലാഹു അക്ബര്‍
ഹലേലുയ്യാ
നീട്ടിപ്പാടുമ്പോഴും
ഒരു ആംബുലന്‍സ്
സൈറണ്‍ മുഴക്കി
ചീറിപ്പാഞ്ഞു പോകുമ്പോഴും
ഞാന്‍ കേള്‍ക്കുന്നത്
അതെ
അതു മാത്രമാണല്ലോ
2 അഭിപ്രായങ്ങൾ:
മനോഹരം
ഞാന്‍ കേള്‍ക്കുന്നത്
അതെ,
അതു മാത്രമാണല്ലോ. അതെ നമ്മൾ കേക്കുന്നത്.... ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ