ആകെ പേജ്‌കാഴ്‌ചകള്‍

2014, ഒക്‌ടോബർ 14, ചൊവ്വാഴ്ച

പാതകം



















ഒരറ്റം
നഗരത്തിലേക്കും
മറ്റേ അറ്റം
കടല്‍ത്തീരത്തേക്കും
നീണ്ടു കിടക്കുന്നതായിരുന്നു ആ പാത
എന്നാല്‍
വഴിമധ്യത്തില്‍ നിന്ന് തര്‍ക്കിക്കുകയായിരുന്ന
അവര്‍
വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല

നഗരത്തിലുള്ളവര്‍ക്ക്

കടല്‍ത്തീരത്തേക്ക് പോകാനുള്ളതാണതെന്ന്
ഒരാളും
കടല്‍ത്തീരത്തുള്ളവര്‍ക്ക്
നഗരത്തിലേക്ക് വരാനുള്ളതാണതെന്ന്
മറ്റേയാളും
ശഠിച്ചുകൊണ്ടേയിരുന്നു
ഞാന്‍
കേട്ടുനിന്നതേയുള്ളൂ

യഥാര്‍ത്ഥത്തില്‍

സമുദ്രത്തിനും നഗരത്തിനും
എന്റെ വീട്ടിലക്ക് വരാനായി
ഞാന്‍ നിര്‍മ്മിച്ചതായിരുന്നു
ആ പാത

അഭിപ്രായങ്ങളൊന്നുമില്ല: