ആകെ പേജ്‌കാഴ്‌ചകള്‍

2014, ജനുവരി 30, വ്യാഴാഴ്‌ച

ഒരു മുസാഫിറിന്റെ മൊഴി



സഹയാത്രികാ

ഈ വളവില്‍ വച്ചോ
അല്ലെങ്കില്‍
അടുത്ത തിരിവില്‍ വച്ചോ
നമ്മള്‍ വഴി പിരിയും
നീ പിന്നെയും 
യാത്ര തുടരുമ്പോള്‍
എന്റെ ശവമഞ്ചം 
വഹിക്കരുത്

ആരെങ്കിലും

എന്നെക്കുറിച്ചു ചോദിച്ചാല്‍
കൂട്ടത്തെ
നഷ്ടപ്പെടുത്തിയവനെന്നോ
ഒഴിഞ്ഞ പാത്രമെന്നോ പറയുക
ദരിദ്രനായിരുന്നു 
എന്നുമാത്രം പറയരുത്

എന്റെ നോട്ടങ്ങളില്‍

എഴുതാത്തതെന്തെങ്കിലും
വായിച്ചിട്ടുണ്ടെങ്കില്‍
മായ്ച്ചുകളയണമെന്ന് 
നീ അവളോടു പറയണം

ഞാന്‍ ഒരു പൂ പോലും 

പറിച്ചിരുന്നില്ല